Friday, December 24, 2010

മഴയ്ക്ക് ശേഷം














ചേംബിലപരപ്പില്‍
ഇറ്റിറ്റു വീഴും
തുള്ളി മണികള്‍
പോലെയാണെന്റെ
പ്രണയവും...........................


പേമാരിയായി
ഞാന്‍ തിമിര്‍ത്തു പെയ്താലും
കാണാം കാഴ്ചയില്‍
ലവലേഷ മേശാത്ത പ്രതലം............!

Saturday, December 11, 2010















അടുത്തടുത്ത്
മന്ദഹിച്ച്
വിരിഞ്ഞു നില്‍ക്കുന്ന
രണ്ടു പൂവുകള്‍.
     ആകര്‍ഷകമായ
     സൗന്ദര്യത്തില്‍
     അസൂയപൂണ്ട
     ആരോ,
     ഒന്നിന്റെ
     ഇതളുകള്‍
     നുള്ളിക്കളഞ്ഞു.
വൈരൂപ്യം
ഉടലേറ്റി നില്‍ക്കുന്ന
പൂവിന്റെ കൂട്ട്
മറ്റേ പൂവും
തള്ളിക്കളഞ്ഞു.
     പൊഴിഞ്ഞ
     ഇതളുകള്‍ക്കുള്ളില്‍
     പൊഴിയാതെ
     കൂമ്പി നില്‍ക്കുന്ന
     നഗ്നമാക്കപെട്ടിട്ടും
     നശിക്കാത്ത
     ഹൃദയത്തിന്റെ
     സൌന്ദര്യമറിയാതെ..........

Saturday, November 27, 2010

നിദ്രയ്ക്കു മുന്‍പ്














നിശയുടെ നിലയ്ക്കാത്ത നിശബ്ദതയില്‍
നിദ്ര തലോടാതെ നിശ്ചലം നില്‍പ്പൂ ഞാന്‍
കൊട്ടിയടച്ചയെന്റെ കണ്ണുകളില്‍ ഉരുണ്ടു
കൂടുന്നുണ്ട് രണ്ടു സ്ഫടിക ഗോളങ്ങള്‍
താഴെ വീണവ പൊട്ടി ചിതറാതിരിക്കാന്‍
തടഞ്ഞു നിര്‍ത്താന്‍ പണിപ്പെടുന്നു ഞാന്‍.


     മറഞ്ഞു പോയ മഴവില്ലിനഴക്
     വീണ്ടും മാനത്ത് കാണാനാശിക്കുന്നു ഞാന്‍
     അണഞ്ഞു പോയ നിലവിളക്കിന്‍  വെളിച്ചം   
     ഇരുട്ടത്തിരുന്നു ഓര്‍ത്തെടുക്കുന്നു ഞാന്‍
     കളഞ്ഞു പോയ കാക്കപൊന്നിനായി
     അലഞ്ഞുതിരിയുന്നു അലസനായി ഞാന്‍.


കഴിഞ്ഞു പോയ കാലങ്ങളത്രയും
തിരിച്ചു വന്നെന്നെ തിരിച്ചറിഞെങ്കില്‍ 
കൊഴിഞ്ഞു  വീണ സ്വപ്നങ്ങളൊക്കെയും വീണ്ടും
പിടഞ്ഞെനീറ്റെന്നെ പുണര്‍ന്നിരുനെങ്കില്‍ 
ഓടിയൊളിച്ച ഓര്‍മകളൊക്കെയും 
ഓടിയണഞെന്റെ ഓരം ചേര്‍ന്നെങ്കില്‍.


     തണുത്തു പോയ ഈ ശരീരമത്രയും
      ഉണ ര്‍ത്തുവാന്‍ ഒരു ഉണര്‍ത്തുപ്പാട്ട് 
      വരണ്ടുണങ്ങിയയീതരിശു നിലത്തില്‍ 
      പുതുനാമ്പു കിളിര്‍ക്കാനിത്തിരി തണ്ണീര്‍ 
      തളര്‍ന്നുറങ്ങുന്ന കിനാക്കളൊക്കെയും
       തളിര്‍ത്തുണരാന്‍ ഒരുനനുത്ത മുത്തം. 


അകലും പ്രതീക്ഷയും അണയും വിഷാദവും 
കറങ്ങി വീഴുമീ നാണയത്തിനിരുപുറം 
എങ്കിലും പ്രതീക്ഷതന്‍ മഞ്ജലേറി ഞാന്‍
കറക്കിയെറിയെട്ടെയീ നാണയത്തുട്ട്
കറങ്ങി വീഴുന്ന എന്റെയീ കടുതിയില്‍ 
തളര്‍ന്നുറങ്ങട്ടെ......... ശല്യ പ്പെടുത്തല്ലേ........  

Wednesday, November 24, 2010

പുനര്‍ജ്ജനിക്കായി പ്രാര്‍ത്ഥനയോടെ


















ഹൃദയം
ചെത്തിയെടുത്ത്
തളികയില്‍ വച്ചിട്ടും
ക്രൂരം
തട്ടിയെറിഞ്ഞ്
ഓടി മറഞ്ഞവനെയോര്‍ത്തു
എന്തിനിപ്പഴും
ദു:ഖം  സഖീ...,
നിന്റെ
പുലരികള്‍
വിടരുന്നതെയുള്ളൂ
മുന്പേ
പൊഴിഞ്ഞവ
ശേഷിപ്പതുണ്ടോ
ഏതേലും
ഓര്‍മ്മച്ചിത്രങ്ങള്‍
ചിത്തത്തിലിപ്പഴും...?
എങ്കില്‍ കാലം
കരിച്ചുകളയെട്ടെയാ
കറുത്ത ചിത്രങ്ങള്‍
പകരം
പുതിയ മോഹങ്ങള്‍
തളിരായി വിരിയട്ടെ
അരയാലായി  പടരട്ടെ
തണലായി വളരട്ടെ............

Sunday, November 21, 2010
















ശമനം
നീ നീട്ടിയെറിഞ്ഞ
ചൂണ്ട കൊളുത്തില്‍ കുടുങ്ങി
പിടഞ്ഞു തീരും മുന്‍പ് ഒന്ന്
ചോദിച്ചോട്ടെ.......?
ഇര വിഴുങ്ങിയ എന്നെ
ഇരയാക്കിയപ്പോള്‍
തീരുന്നതാരുടെ ആര്‍ത്തി (വിശപ്പ്‌)
എന്റെയോ?
നിന്റെയോ?














സോറി
പണ്ടെന്നോ നീ തൊടുത്തു വിട്ട
കടലാസു റോക്കറ്റില്‍ കുടുങ്ങി
കീഴടങ്ങിയതാണ്
എന്റെ ഹൃദയം.
പിന്നീട് എപ്പോഴോ
ദൈവ ചിത്രം ആലേഗനം ചെയ്ത
തപാല്‍ ബോംബയച്ചു
നീ അത് രണ്ടായി
പകുത്തു കളഞ്ഞു.
മുറിവുകള്‍ പേറി
മൃത പ്രാണനായി
ഇത്രയും കാലം.
ഇന്ന് നീ
വീണ്ടും
ഒളി കണ്ണെറിയുമ്പോള്‍
ഇടനെഞ്ചു പിടയുന്നത്,,,
നിനക്കിനിയും പകുത്തു കളിയ്ക്കാന്‍
എന്റെ കയ്യില്‍ കളിപ്പാട്ടമില്ലല്ലോ
എന്നോര്‍ത്താണ്...

Friday, November 5, 2010

ജലസൂചി


























കരഞ്ഞു തീര്‍ത്ത
ഇന്നലെകളിലെ
കണ്ണുനീരൂറ്റിക്കുടിച്ചു
തടിച്ചുവീര്‍ത്തൊരു
ജലസൂചി.
        കൊഴിഞ്ഞ ദിനത്തിലുള്ളതത്രയും
       പാനം ചെയ്തിട്ടും
       കടിച്ചു തൂങ്ങിയിരുപ്പുണ്ട്
       മതി വരാതെ
       കൊതി തീരാതെ
കുത്തിയിളക്കണ്ട
പിടിച്ചു വലിക്കണ്ട
കടിവിടാന്‍ മനസില്ല
       ഒരുപക്ഷെ
       അഗ്നിയോ മണെണയോ
       കയ്യിലെടുത്തെക്കാം നിങ്ങള്‍
       അങ്ങെനെയെങ്കില്‍
        ഒരപേക്ഷയുണ്ട്
ചിതഗ്നികൊടുവിലവശേശിപ്പൂ
ചിതാഭസ്മം
പരമാത്മാവിന്‍ ആത്മശാന്തിക്കായ്‌
സ്മ്രിതിയാം
ആറ്റിലൊഴുക്കാമോ നിങ്ങള്‍ക്ക്...

Tuesday, November 2, 2010

മണല്‍ത്തരി
















തീരത്തണയുവാന്‍
തീരെ ചെറുതിലെ
ഞാനേറെയേറെ
കൊതിച്ചിരുന്നു
     തിരയുടെ തഴുകലില്‍
     തീരത്തണഞ്ഞപ്പോള്‍
     തിരപാടും പാട്ടില്‍
     താനേ മയങ്ങിയ
     അറിയുന്നു ഞാ-
     നറിയാതെ എപ്പോഴോ 
     തിരയത് തഴുകി
     കവര്‍ന്നുവെന്ന്
ഒരുപാട് നാളത്തെ
ഒരുപാട് മോഹങ്ങള്‍
ഓമല്‍ പ്രതീക്ഷതന്‍
ഒന്മയാം ആശകള്‍
തഴുകി തലോടി
തകര്‍ത്തവനെ
തിരിയുന്ന ജീവിത
ചക്രത്തില്‍ ഞാ-
നിനിയുള്ള കാലം
നിന്റെ കൂടെ..........  

Friday, October 29, 2010












കൊട്ടിയടച്ച വാതിലില്‍ 
പിന്നെ
മുട്ടിവിളിച്ചില്ല
മിണ്ടാതായ ഫോണിലേക്ക്
പിന്നെ
മിഴികള്‍ നീണ്ടില്ല
കത്തുകള്‍ നീട്ടും കാക്കിയുടുപ്പിനായി
പിന്നെ
കാത്തുമിരുന്നില്ല
അമ്പലവീഥിയില്‍ ആല്‍ത്തറയില്‍ 
പിന്നെ
നോക്കിയിരുന്നില്ല
രാവുകള്‍തോറും നെറ്റിലെസൈറ്റില്‍
പിന്നെ
ചാറ്റിനും വന്നില്ല
നേരറിയാതെ നേര്‍വഴിതേടി
നീ
പോയി മറഞ്ഞില്ലേ
കരയരിയാതെ കടലറിയാതെ
നീ
മറുകര ചേര്‍ന്നില്ലേ
പിന്നെയുമെന്തിനു  പാവമീയെന്നെ
വേദനനല്‍കും ഓര്‍മ്മകളാലിങ്ങനെ  
കുത്തിമുറിക്കുന്നു............???????????

Wednesday, October 13, 2010

അപേക്ഷ...........

 













നിനക്കു നല്‍കാന്‍
പഴകി ദ്രവിച്ചു തുടങ്ങിയ
ഈ പാഴ്തുണികെട്ടില്‍
പുതിയതായ് ഒന്നുമില്ല...
     നെടുകെയും കുറുകെയുമുള്ള
     നീളന്‍ കീറലുകള്‍
     ചേര്‍ത്ത് കുത്തികെട്ടിയയീ
     നെടുനീളന്‍
     കുപ്പയത്തിനുള്ളിലെ
     മുറിവുകളാല്‍
     അലംകൃതമായ ഹൃദയം...
ആവര്‍ത്തനത്തിന്റെ
വിരസതയില്‍ നീ
അനുരക്തയെങ്കില്‍ മാത്രം
എടുത്തു കൊള്‍ക..............

Saturday, September 25, 2010

കൂടൊഴിഞ്ഞ കുയിലിന്.........














കൊഴിഞ്ഞുവീണ
തൂവലുകളും..
ഒടിഞ്ഞുവീണ
ചുള്ളിക്കമ്പുകളും..
കൊത്തിയെടുത്ത്,
അടുക്കിവച്ച്ചു,
മാമരക്കൊമ്പിന്‍ ചില്ലയില്‍
ഞാനൊരു കൂടുണ്ടാക്കി.
ഒടുക്കം..
മുട്ടയിട്ടത് ..
പറന്നകന്നത് ..
മറ്റേതോ
കുയില്‍.
എങ്കിലും ,
ഞാനിപ്പഴും,
അടയിരിക്കുന്നു
എന്റേതെന്നോര്‍ത്ത്..............

Monday, September 20, 2010

പാപി ............?














ഒരുപക്ഷേ...! 
നിനക്കറിയില്ല ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.
ഒരുപക്ഷേ..!
നിനക്കറിയാമായിരിക്കും ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്. 
ഇന്ന്..!
സ്മരണതന്‍ ത്രാസിലിട്ടു ഞാനത് അളന്നെടുക്കാന്‍ ശ്രെമിക്കുമ്പോള്‍.. ,
എന്തുകൊണ്ടാണ്..!
കൃത്യതയുടെ കൂര്‍ത്ത കുന്തമുന എന്റെ ഹൃദയത്തിനു നേരെ ഉയര്‍ന്നു നില്‍ക്കുന്നത് ......?

Sunday, September 12, 2010

പട്ടത്തിനോട്‌


ഹേ പട്ടമേ!!! നീ എന്റെ കൈകളിലായിരുന്നല്ലോ ഇതവരെ. എന്റെ ഈ കൈകുമ്പിളില്‍... ഇത് കൊണ്ടാണല്ലോ നിന്നെ ഞാന്‍ ചമഞ്ഞ് ഒരുക്കിയത്... എന്റെ കരവിരുതിന്റെ നിറചാരുത നിനകുണ്ടായിരുന്നു. നിന്റെ സൃഷ്ടിയില്‍ അളവറ്റു സന്തോഷിച്ചു ഞാന്‍. പരിചിത മുഖങള്‍ നിന്നെ പുകഴ്ത്ത്തുമ്പോള്‍ വിണ്ണില്‍ നിന്നുയര്‍ന്നു നിന്നത് നീ ആയിരുന്നില്ല! ഞാനായിരുന്നു. എന്നുമെന്റെ ചുവന്ന ഷെല്‍ഫില്‍, എന്റെ കണ്‍വെട്ടത്ത് നിന്നെ സൂക്ഷിക്കാന്‍ ആയിരുന്നു എനിക്ക് താല്പര്യം. പക്ഷെ...., ഒരിക്കല്‍ നീ ചോദിച്ചു.., പറക്കാനല്ലെങ്കില്‍ എനിക്കെദ്ധിനീ ചിറകുകള്‍ തന്നൂ..? നിന്റെ ചോദ്യത്തില്‍ ആദിമസ്ത്രീയുടെ ജിജ്ഞാസ അന്നേ ഞാന്‍ കണ്ടിരുന്നു. അത് ഞാന്‍ നിന്നോട് പറഞ്ഞപ്പോള്‍, നീയെന്നെ സംശയ രോഗിയാക്കി. സംശയം ചോദിക്കുന്നവന്‍, സംശയരോഗിയെങ്കില്‍, നീയും ഞാനുമുള്‍പ്പെടെ ഈ ലോകത്തിലെ സകലരും സംശയരോഗിയല്ലേ..? ഒരിക്കലെങ്കിലും സംശയം ചോദിക്കാത്തവനായി ആരുണ്ടീ ലോകത്തില്‍..?  
       
          പ്രണയത്താല്‍ അന്ധനായ ഞാന്‍ മറ്റൊരു ആദാമായി മാറി. ചിറകുകള്‍ വിടര്‍ത്തി ആകാശത്തിലേക്കു നീ പറന്നുയരുമ്പോള്‍ നിന്നോടൊപ്പം ഞാനും സന്തോഷിച്ചു. എന്റെ സന്തോഷത്തിന്റെ കാരണം അപ്പോഴും നിന്റെ നിയന്ത്രണത്തിന്റെ ചരട് എന്റെ കൈകളിലാനെന്നതായിരുന്നു.

          പുതുമകലോടുള്ള നിന്റെ താല്പര്യം എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത് .എങ്കിലും നീ എന്നുമീ ബന്ധനത്തില്‍ തുടരുമെന്ന് ഞാന്‍ വ്യാ മോഹിച്ചു .എല്ലാമെല്ലാം എന്റെ മോഹങ്ങള്‍ മാത്രമായിരുനെന്നു ഞാനിന്നു തിരിച്ചറിയുന്നു .

          അത്യന്തം വാശിയോടു കൂടി നീ ദൂരേയ്ക്ക് കുതിക്കുമ്പോഴും എന്റെ നിയന്ത്രണ പരിധിക്കുള്ളിലാനെന്നതായിരുന്നു ധൈര്യം. എത്ര ദൂരെക്കുയര്‍ന്നാലും ഈ കൈകുമ്പിളില്‍, തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ നിന്റെ ബന്ധനത്തിന്റെ ചരട് എന്നും ഭദ്രമാണെന്ന് ഞാന്‍ കരുതി. 

          പക്ഷെ.., അയക്കുന്ന നൂലിനനുസരിച്ച് നീ എന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. അകലം നീ വര്‍ധിപ്പിച്ചു കൊണ്ടേയിരുന്നു. ഒരുവേള നിയന്ത്രണം ശക്ത്തിപെടുത്താന്‍ ഞാന്‍ ശ്രെമിച്ച്ച്ചപ്പോള്‍, കാറ്റിനോടൊപ്പം ചേര്‍ന്ന് നീ ശക്തിയുക്തം എതിര്‍ത്തു. ഇപ്പോള്‍ എന്റെ ബന്ധനത്തില്‍ നിന്ന് മോചിതയായി കെട്ടു പൊട്ടിച്ചു നീ അകലേയ്ക്ക്... അകലേയ്ക്ക്... അകലേയ്ക്ക് .....

          നീ എന്റെ ബന്ധനത്തില്‍ ആയിരുന്നെങ്കിലും സര്‍വ്വ സ്വതന്ത്രവും നിനക്ക് ഞാന്‍ നല്‍കിയിരുന്നു. ഇന്ന് നീ എന്നെ വിട്ടുഅകലുമ്പോള്‍ നിനക്ക് കിട്ടിയ ഈ പുതിയ ചങ്ങാത്തം ,മാരുതന്റെ സാമീപ്യം അതുമാത്രമാണെന്റെ ആശ്വാസം. ഒരുവേള അതുതന്നെ യാണെന്റെ ദു: ഖവും. 

          ഈ ക്ഷണിക സ്വാതന്ത്രത്തിനു ശേഷം എന്നെങ്കിലും, ഏതെങ്കിലും, വൃക്ഷതലപ്പില്‍ തലകീഴായ് തൂങ്ങിയാടുന്ന നിന്റെ ചിത്രം കാണാന്‍ കഴിയരുതേ ഈ സംശയ രോഗിക്ക് .....  

Saturday, September 11, 2010

(''''നഷ്ട പ്രണയത്തിന്റെ നീറ്റല്‍ അനുഭവിക്കുന്ന എന്റെ സുഹൃത്തിന് '''')












ഉമ്മയില്‍ തുടങ്ങി
ഉമ്മയില്‍ അവസാനിച്ച
എത്രയെത്ര
ഫോണ്‍ കാളുകള്‍!!!
     ക്യാബസിലെ ചുരുളന്‍
     കോണിപ്പടി  കയറി
     മുകളിലെ ഒഴിഞ്ഞ മുറിക്കുള്ളില്‍
     വച്ചന്ന് ചുണ്ടുകളില്‍
     ആദ്യമായി മുദ്രവച്ചത്!!!
     ആവര്‍ത്തിക്കപ്പെട്ടപ്പോള്‍
     അകലം കുറഞ്ഞത്!!!
     പിന്നീടൊരിക്കല്‍
     ഒന്നും ഒന്നും ചേര്‍ന്ന്
     ഒരു വലിയ ഒന്നായ് മാറിയത്!!!
എന്നിട്ടും അനിവാര്യമായ
അപകടത്തിനു മുന്നില്‍
നിസ്സഹായനായിപോയി..,
     ശപിച്ചില്ല നീ,
     സങ്കടത്തോടെയെന്നെ
     ഓര്‍മ്മയുടെ ബ്രായ്ക്കറ്റിലിട്ടു.
എന്നിട്ട് മറ്റൊരു ഒന്നിനെ
ചേര്‍ത്ത് നിര്‍ത്തി!!!
     ആവര്‍ത്തനം..,
     ഒന്നും ഒന്നും ചേരുന്നു!!!
     ശിഷ്ടങ്ങള്‍ പിറവിയെടുക്കുന്നു!!!
എനിക്കു പിറക്കാതെ പോയ
നിന്റെ പകര്‍പ്പിനിന്നു
ഉമ്മകള്‍ കൈമാറുമ്പോള്‍..,
ചെയ്ത പാപത്തിന്റെ
കറകള്‍ കളയാന്‍
കാലം കരുതി വച്ച
കുരുതിയെന്നോര്‍ത്ത്
സമാധാനിക്കട്ടെ ഞാന്‍....

Monday, August 30, 2010





















കട്ടിലിലൊട്ടിയ
കൈതോലപ്പായ...
മച്ചിലെ ഷെല്‍ഫിലെ
ആ രണ്ടു
പൂവട്ടികള്‍..
തെക്കേതറയുടെ
മുറ്റത്തെ
ആ ചെറുനാരങ്ങ മരം..
വടക്കേ അതിരിലെ
ചെമ്പരത്തിചോട്ടിലെ
അടയ്ക്കാചാടി...
മാസത്തിലൊരിക്കല്‍
മുടങ്ങാതെ
മുച്ചക്ര വാഹനത്തില്‍ നിന്ന്
മുഴങ്ങുന്ന
പൊട്ടന്‍ചുക്കാതി പരസ്യം..
ജാലക പാളികക്കപ്പുറം
മച്ചിലെ 
മായ്ച്ചിട്ടും മായാത്ത
വെറ്റില കറകള്‍...
മനസ്സില്‍ മുഴങ്ങുന്ന
""!!കുഞ്ഞോ!!""   വിളികള്‍...
മരണമില്ല അച്ചമ്മേ
മരണമില്ല..
ഒടുവിലീ......
മസ്തിഷ്ക്കം മരിക്കുവോളം ..

Sunday, August 29, 2010

കട്ടുറുബിനോട് പറയാനുള്ളത് (പ്രണയം തുറന്നു പറഞ്ഞവള്‍ക്കുള്ള മറുപടി )












അഗാധമാം
പ്രണയത്തിന്‍
പ്രളയത്തില്‍
മുങ്ങിയും
പൊങ്ങിയും
മുന്നോട്ട് നീങ്ങുന്ന
കട്ടുറുബേ....
അനുവാധത്തിന്റെ
പച്ച സിഗ്നല്‍ കാണിച്ച്
രക്ഷയുടെ
തുരുത്തിലേക്ക്
ആനയിക്കുന്ന
പച്ച പരവനാതിയാവാന്‍
എനിക്കാവില്ല...!
പകരം
മുകളിലിരുന്നു
എല്ലാം വീക്ഷിച്ചു
കരകയറാനായി
കച്ചിതുരുമ്പ്
കൊത്തിയെടുത്ത്
ആറ്റിലേക്ക് ഇടുന്ന
കൊച്ചരി   പ്രാവാകാം
ഞാന്‍........

Wednesday, August 25, 2010

AIR CRASH












പതിയിരിക്കും 
അപകടമറിയാതെ
പറന്നിറങ്ങാന്‍ ശ്രെമിച്ച
എനിക്കെന്തിനു
പച്ച സിഗ്നല്‍ തന്നു
പറ്റിച്ചു..?
അതുകൊണ്ടല്ലേ
മുന്നോട്ട് കുതിച്ച ഞാന്‍
റെന്‍വെയും  കടന്നു
താഴോട്ട് പതിച്ചത്!.
ആദ്യമേ ചുമപ്പ് ആയിരുനേല്‍
ഈ പുലരിയിങ്ങനെ
ചോരയാല്‍
ചുവക്കുമായിരുന്നോ....?

നീയെന്ന ഓര്‍മ്മ എന്നെ മഥിക്കുമ്പോള്‍












മറന്നു തുടങ്ങിയതായിരുന്നു 
പക്ഷെ..,
ഇന്നലെ പ്രതീക്ഷിക്കാതെ
പെയ്ത പേമാരിയില്‍
നനഞ്ഞു കുതിര്‍ന്നു എല്ലാം.
തടയണ മെന്നുടായിരുന്നു
പക്ഷെ..,
നിലാവ് മാഞ്ഞതും, ഇരുള്‍ നിറഞ്ഞതും
മിന്നല്‍ തെളിഞ്ഞതും, തുള്ളികള്‍ വീണതും
പെട്ടെന്നായിരുന്നു എല്ലാം.
ഓടി ഒളിക്കനമെന്നുണ്ടായിരുന്നു
പക്ഷെ..,
കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല
കാലുകള്‍ ചലിപ്പിക്കാനും
തളര്‍ന്നു പോയിരുന്നു എല്ലാം.
വീണ്ടും ഓര്‍ക്കരുത് എന്നുണ്ടായിരുന്നു
പക്ഷെ..,
മുറിപ്പെടുത്തും ഓര്‍മ്മകള്‍ ആയി
പെയ്തിറങ്ങുക ആയിരുന്നു
തുള്ളികള്‍ എല്ലാം.
വീണ്ടും മറന്നു തുടങ്ങാം
പക്ഷെ..,
ഏതോ വെയിലിനിളം ചൂ ടെറ്റ്
കരിഞ്ഞു ഉണങ്ങട്ടെ
ഈ വ്രണങ്ങള്‍ എല്ലാം.

Sunday, August 22, 2010

ആത്‌മഹാത്യാകുറിപ്പ്






പുഴ സ്വച്ഛമായി ഒഴുകിയ കാലത്ത് 
കൈകളില്‍ തൂങ്ങിയാടി
ഒട്ടി ചേര്‍ന്ന് 
കൊക്കുരുമി നടന്ന
ഒരു നിമിഷത്തില്‍
എന്നോട് പറഞ്ഞു,
'''ഈ നിമിഷം അങ്ങു പോയാലോ നമുക്ക്'''?
     വായ്‌പൊത്തി
     വലിച്ചുചേര്‍ത്ത്
     കാതില്‍ അരുതേ എന്നോതി ഞാന്‍.
പുഴ ഗതിമാറിയൊഴുകിയ കാലത്ത്
കോളുകള്‍ അറ്റെണ്ട്‌ ചെയ്യാതെ 
ഒഴിഞ്ഞു മാറി അകന്ന്‌ തുടങ്ങിയ
ഒരു നിമിഷത്തില്‍
ഞാന്‍ പറഞ്ഞു
'''ഈ നിമിഷം അങ്ങുപോയാലോ നമുക്ക്'''?
     ചുണ്ടുകളില്‍ ഉരസി 
     നെറ്റിയിലുമ്മ  വച്ചു
     കാതുകളില്‍ എനിക്കു മാത്രമൊരു
     വഴി പറഞ്ഞു തന്നു 
     വടക്കോട്ടു പാറിപോയ്‌ തെന്നല്‍........

Sunday, July 25, 2010

അവ്യക്ത്തമായ കുറെ ചോദ്യങ്ങളും
വ്യക്ത്ത്മായ ഉത്തരങ്ങളും
എന്റെ കാതുകളില്‍
എന്തിനൊരു പാദ സരമായി
നീ കിണുങ്ങി...?
      നൂപുരധ്വനിതന്‍ മാറ്റൊലി കേട്ടീട്ടു
      ആ താളലയത്തില്‍ നീയാം താമര
      മൊട്ടു താനേ വിടരാന്‍.
എന്റെ കണ്‍പീലികളില്‍
എന്തിനൊരു വര്‍ഷമായി
നീ അണഞ്ഞു...?
      കൂമ്പാന്‍ വെമ്പുമാ
      കാമധന്‍ മിഴികള്‍ക്ക്
      കാവലിരിപ്പൂ ഞാന്‍.
എന്റെ വായ്ക്കുള്ളില്‍
എന്തിനൊരു കല്‍ക്കണ്ട്മായി
നീ അലിഞ്ഞു...?
      ഒരിക്കലും മതിവരാത്ത
      കൊതിയായി ഞാന്‍
      നിന്നില്‍ അവശേഷിക്കാന്‍.
എന്റെ വിരിമാറില്‍
എന്തിനൊരുതൂവലായ്
നീ തഴുകി...?
      കാലം മറഞ്ഞാലും
      കാമമായി എന്നെ കാണാന്‍.
എന്റെ നാഭി ചുഴിയില്‍
എന്തിനിത്തിരി വിയര്‍പ്പായ്‌
നീ അടിഞ്ഞു...?
      ഒരു കണികയായ്എങ്കിലും
      നിന്നില്‍ അലിഞ്ഞു
      ചേരാന്‍.
എന്റെ ചുണ്ടുകളില്‍
എന്തിനിത്തിരി ചുടുചോര
നീ ചിന്തി ...?
      എന്റെ നിറസാനിധ്യത്തിനു
      നിനക്ക് നല്‍കിയ ദ്രിഷ്ട്ടാന്ത്‌മാണാ
      ചുടുചോര തുള്ളികള്‍.



കുഞ്ഞിളം കൈകളാല്‍ മുറുകെപിടിച്ച
സാരിത്തലപ്പു കുടഞ്ഞെറിഞ്ഞു
നടന്നുനീങ്ങുന്ന മാതൃതും...
തിരസ്ക്കാരത്തിന്റെ ആദ്യ പാഠം.
     ഉറയ്ക്കാത്ത കാലടികളിലൂന്നി
     ഉറക്കത്തിനുച്ചിയില്‍ വന്നെത്തി
     കെട്ടിലമ്മയുടെ പൊട്ടവാക്കും കേട്ട്
     തൊഴിച്ചുകറ്റിയ പിത്രുത്തും...
     തിരസ്ക്കാരത്തിന്റെ രണ്ടാം പാഠം.
ഓര്‍മ്മവച്ചനാള്‍ മുതല്‍ ഓമന
വാക്കുകള്‍ എറിഞ്ഞു ഒപ്പം കൂടി
സ്വപ്നങ്ങള്‍ക്ക് നിറ ചാര്‍ത്ത് നല്‍കി
ജീവിതാന്ദ്യം വരെ കൂടെ എന്ന
പരസ്യ വാചകം പലകുറി പറഞ്ഞു
കൊക്കിലാവോളം കൊത്തിയെടുത്തു
പാതി വഴിയില്‍ പറന്നു അകന്ന പൈഖിളി...
തിരസ്ക്കാരത്തിന്റെ മൂന്നാം പാഠം.
     അഗ്നി സാക്ഷിയായ് കെട്ടിയ മഞ്ഞ ചരട്
     പിന്നി തുടങ്ങും മുന്പേ
     പിന്‍ വാതില്‍ തുറന്നു
     പൂര്‍വ്വ തോഴന്റെ പുലരിയിലേക്ക്
     നടന്നകന്ന പ്രിയ സഖി...
     തിരസ്ക്കാരത്തിന്റെ നാലാം പാഠം.
ഒടുവില്‍ പാതി രാത്രിയില്‍ ഒരുനാള്‍
യമദൂതനെയും കാത്ത് നീണ്ട പാളത്തില്‍
തലചായ്ച്ചു തളര്‍ന്നു കിടക്കുമ്പോള്‍
വഴിമാറി കടന്നുപോം മരണവും...
തിരസ്ക്കാരത്തിന്റെ ഒടുവിലെ പാഠം.

Friday, July 23, 2010

ഭൂമിയെ ചുംബിച്ച രണ്ടു മഴത്തുള്ളികള്‍


നിലാവിന്റെ പാലഴകിനെ കുറിച്ചു ഞാന്‍ അന്ന്
നിന്നോട് വര്‍ണ്ണിച്ചപ്പോള്‍ നീ പറഞ്ഞു
അത്... എന്റെ ചന്ദ്ര കാന്തന്റെ മുഖത്തിന്റെ
പ്രതിഫലനമാണെന്ന് ...
          വെയിലിനും മഴക്കുമിടക്കെപ്പോഴോ
          മാളത്തില്‍ നിന്നും വന്നു തല കാട്ടിയ
          മഴവില്ലിന്റെ ഏഴഴകിനെ കുറിച്ച്
          നിന്നോട് വര്‍ണ്ണിച്ചപ്പോള്‍ നീ പറഞ്ഞു
         അത് എന്റെ ജീവന്റെ... പഞ്ചേന്ദ്രിയങ്ങളുടെ
         ശോണി മയെക്കാള്‍ അധികം വരില്ല എന്ന്.
കടല്‍ത്തീരത്ത് വച്ച്ച്ചന്നു
ഒന്നിന് പിറകെ ഒന്നൊന്നായി
വന്നു മറയുന്ന തിരമാലയെ
കുറിച്ചു പറഞ്ഞപ്പോള്‍
നീ പറഞ്ഞു... നിന്റെ
കാര്‍ വര്‍ണ്ണന്റെ നിലയ്ക്കാത്ത
വാക്ക് സാമര്‍ ത്യത്തെ കുറിച്ചു .
       കര്‍ക്കിടകത്തിലെ തോരാ മഴ
       ഒരു തുള്ളി പാഴാക്കാതെ ഏറ്റു വാങ്ങി
       ഇടയ്ക്കു എപ്പോഴോ ഒരു തുള്ളി
       നുണഞ്ഞിറക്കി
       അതിന്റെ സ്വാദിനെ കുറിച്ച്
       പറഞ്ഞപ്പോള്‍ നീ പറഞ്ഞു...
       നിന്റെ മേഘാ നാഥന്റെ സാമീപ്യം
       തളര്‍ന്നു കിടക്കുമ്പോള്‍ രുചിച്ച
       ശ്വേത കണങ്ങളുടെ മാധുര്യത്തെ കുറിച്ച്
നിലാവും.., മഴവില്ലുകളും.., തിരമാലകളും.., മഴയും...
ഒരുപാട് കടന്നു പോയി
ഇന്ന്...
കര്‍ക്കിടകത്തിലും പെയ്തൊഴിയാതെ
തെന്നിമറയുന്ന മേഘ ശകലങ്ങളെ കുറിച്ച്
ഞാന്‍ പറഞ്ഞപ്പോള്‍
എന്തെ...
മൌനിയായ് നില്‍പ്പു നിന്‍ കണ്ണില്‍ നിന്ന്
രണ്ടു മഴ തുള്ളികള്‍ അടര്‍ന്നു വീണു
ഭൂമിയെ ചുംബിച്ചത് .........?????

പരിണാമം




വഴക്കാളിയാണെന്നു
നാട്ടുകാര്‍
 ഉപകാരമില്ലാത്തവെനെന്നു
 അച്ചന്‍
 ഗുണം പിടിക്കാത്തെവനെന്നു
 അമ്മ
അഞ്ചു പൈസയ്ക്ക് വകയില്ലാത്തവെനെന്നു
 അനിയത്തിമാര്‍
അറുത്ത കൈക്ക്‌ ഉപ്പുതെക്കാത്തവെനെന്നു
 അയല്‍ക്കാര്‍
കുത്തഴിഞ്ഞൊരു ജന്മമെന്നു
 കുടുംബക്കാര്‍
 എന്നിട്ടും നിന്റെ മുന്പില്‍ മാതത്രം
 ഞാന്‍ എങ്ങിനെ നല്ലവനായി ........???????

Thursday, July 22, 2010

പുനപരിശോധന


ഓര്‍ക്കാനാണ് ഞാന്‍ ശ്രെമിച്ചത് ......

മറക്കാനാണ് നീ പഠിപ്പിച്ചത് .........
രണ്ടിനുമിടയില്‍
പെന്‍ഡുലം പോലെ
തൂങ്ങി .......
ആടി ആടി ......
ഒടുവില്‍
ബാറ്ററി തീരുമ്പോള്‍
നിശ്ചലമാവുന്നത്
എന്റെ ജീവന്‍ .