Sunday, September 12, 2010

പട്ടത്തിനോട്‌


ഹേ പട്ടമേ!!! നീ എന്റെ കൈകളിലായിരുന്നല്ലോ ഇതവരെ. എന്റെ ഈ കൈകുമ്പിളില്‍... ഇത് കൊണ്ടാണല്ലോ നിന്നെ ഞാന്‍ ചമഞ്ഞ് ഒരുക്കിയത്... എന്റെ കരവിരുതിന്റെ നിറചാരുത നിനകുണ്ടായിരുന്നു. നിന്റെ സൃഷ്ടിയില്‍ അളവറ്റു സന്തോഷിച്ചു ഞാന്‍. പരിചിത മുഖങള്‍ നിന്നെ പുകഴ്ത്ത്തുമ്പോള്‍ വിണ്ണില്‍ നിന്നുയര്‍ന്നു നിന്നത് നീ ആയിരുന്നില്ല! ഞാനായിരുന്നു. എന്നുമെന്റെ ചുവന്ന ഷെല്‍ഫില്‍, എന്റെ കണ്‍വെട്ടത്ത് നിന്നെ സൂക്ഷിക്കാന്‍ ആയിരുന്നു എനിക്ക് താല്പര്യം. പക്ഷെ...., ഒരിക്കല്‍ നീ ചോദിച്ചു.., പറക്കാനല്ലെങ്കില്‍ എനിക്കെദ്ധിനീ ചിറകുകള്‍ തന്നൂ..? നിന്റെ ചോദ്യത്തില്‍ ആദിമസ്ത്രീയുടെ ജിജ്ഞാസ അന്നേ ഞാന്‍ കണ്ടിരുന്നു. അത് ഞാന്‍ നിന്നോട് പറഞ്ഞപ്പോള്‍, നീയെന്നെ സംശയ രോഗിയാക്കി. സംശയം ചോദിക്കുന്നവന്‍, സംശയരോഗിയെങ്കില്‍, നീയും ഞാനുമുള്‍പ്പെടെ ഈ ലോകത്തിലെ സകലരും സംശയരോഗിയല്ലേ..? ഒരിക്കലെങ്കിലും സംശയം ചോദിക്കാത്തവനായി ആരുണ്ടീ ലോകത്തില്‍..?  
       
          പ്രണയത്താല്‍ അന്ധനായ ഞാന്‍ മറ്റൊരു ആദാമായി മാറി. ചിറകുകള്‍ വിടര്‍ത്തി ആകാശത്തിലേക്കു നീ പറന്നുയരുമ്പോള്‍ നിന്നോടൊപ്പം ഞാനും സന്തോഷിച്ചു. എന്റെ സന്തോഷത്തിന്റെ കാരണം അപ്പോഴും നിന്റെ നിയന്ത്രണത്തിന്റെ ചരട് എന്റെ കൈകളിലാനെന്നതായിരുന്നു.

          പുതുമകലോടുള്ള നിന്റെ താല്പര്യം എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത് .എങ്കിലും നീ എന്നുമീ ബന്ധനത്തില്‍ തുടരുമെന്ന് ഞാന്‍ വ്യാ മോഹിച്ചു .എല്ലാമെല്ലാം എന്റെ മോഹങ്ങള്‍ മാത്രമായിരുനെന്നു ഞാനിന്നു തിരിച്ചറിയുന്നു .

          അത്യന്തം വാശിയോടു കൂടി നീ ദൂരേയ്ക്ക് കുതിക്കുമ്പോഴും എന്റെ നിയന്ത്രണ പരിധിക്കുള്ളിലാനെന്നതായിരുന്നു ധൈര്യം. എത്ര ദൂരെക്കുയര്‍ന്നാലും ഈ കൈകുമ്പിളില്‍, തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ നിന്റെ ബന്ധനത്തിന്റെ ചരട് എന്നും ഭദ്രമാണെന്ന് ഞാന്‍ കരുതി. 

          പക്ഷെ.., അയക്കുന്ന നൂലിനനുസരിച്ച് നീ എന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. അകലം നീ വര്‍ധിപ്പിച്ചു കൊണ്ടേയിരുന്നു. ഒരുവേള നിയന്ത്രണം ശക്ത്തിപെടുത്താന്‍ ഞാന്‍ ശ്രെമിച്ച്ച്ചപ്പോള്‍, കാറ്റിനോടൊപ്പം ചേര്‍ന്ന് നീ ശക്തിയുക്തം എതിര്‍ത്തു. ഇപ്പോള്‍ എന്റെ ബന്ധനത്തില്‍ നിന്ന് മോചിതയായി കെട്ടു പൊട്ടിച്ചു നീ അകലേയ്ക്ക്... അകലേയ്ക്ക്... അകലേയ്ക്ക് .....

          നീ എന്റെ ബന്ധനത്തില്‍ ആയിരുന്നെങ്കിലും സര്‍വ്വ സ്വതന്ത്രവും നിനക്ക് ഞാന്‍ നല്‍കിയിരുന്നു. ഇന്ന് നീ എന്നെ വിട്ടുഅകലുമ്പോള്‍ നിനക്ക് കിട്ടിയ ഈ പുതിയ ചങ്ങാത്തം ,മാരുതന്റെ സാമീപ്യം അതുമാത്രമാണെന്റെ ആശ്വാസം. ഒരുവേള അതുതന്നെ യാണെന്റെ ദു: ഖവും. 

          ഈ ക്ഷണിക സ്വാതന്ത്രത്തിനു ശേഷം എന്നെങ്കിലും, ഏതെങ്കിലും, വൃക്ഷതലപ്പില്‍ തലകീഴായ് തൂങ്ങിയാടുന്ന നിന്റെ ചിത്രം കാണാന്‍ കഴിയരുതേ ഈ സംശയ രോഗിക്ക് .....  

Saturday, September 11, 2010

(''''നഷ്ട പ്രണയത്തിന്റെ നീറ്റല്‍ അനുഭവിക്കുന്ന എന്റെ സുഹൃത്തിന് '''')












ഉമ്മയില്‍ തുടങ്ങി
ഉമ്മയില്‍ അവസാനിച്ച
എത്രയെത്ര
ഫോണ്‍ കാളുകള്‍!!!
     ക്യാബസിലെ ചുരുളന്‍
     കോണിപ്പടി  കയറി
     മുകളിലെ ഒഴിഞ്ഞ മുറിക്കുള്ളില്‍
     വച്ചന്ന് ചുണ്ടുകളില്‍
     ആദ്യമായി മുദ്രവച്ചത്!!!
     ആവര്‍ത്തിക്കപ്പെട്ടപ്പോള്‍
     അകലം കുറഞ്ഞത്!!!
     പിന്നീടൊരിക്കല്‍
     ഒന്നും ഒന്നും ചേര്‍ന്ന്
     ഒരു വലിയ ഒന്നായ് മാറിയത്!!!
എന്നിട്ടും അനിവാര്യമായ
അപകടത്തിനു മുന്നില്‍
നിസ്സഹായനായിപോയി..,
     ശപിച്ചില്ല നീ,
     സങ്കടത്തോടെയെന്നെ
     ഓര്‍മ്മയുടെ ബ്രായ്ക്കറ്റിലിട്ടു.
എന്നിട്ട് മറ്റൊരു ഒന്നിനെ
ചേര്‍ത്ത് നിര്‍ത്തി!!!
     ആവര്‍ത്തനം..,
     ഒന്നും ഒന്നും ചേരുന്നു!!!
     ശിഷ്ടങ്ങള്‍ പിറവിയെടുക്കുന്നു!!!
എനിക്കു പിറക്കാതെ പോയ
നിന്റെ പകര്‍പ്പിനിന്നു
ഉമ്മകള്‍ കൈമാറുമ്പോള്‍..,
ചെയ്ത പാപത്തിന്റെ
കറകള്‍ കളയാന്‍
കാലം കരുതി വച്ച
കുരുതിയെന്നോര്‍ത്ത്
സമാധാനിക്കട്ടെ ഞാന്‍....

Monday, August 30, 2010





















കട്ടിലിലൊട്ടിയ
കൈതോലപ്പായ...
മച്ചിലെ ഷെല്‍ഫിലെ
ആ രണ്ടു
പൂവട്ടികള്‍..
തെക്കേതറയുടെ
മുറ്റത്തെ
ആ ചെറുനാരങ്ങ മരം..
വടക്കേ അതിരിലെ
ചെമ്പരത്തിചോട്ടിലെ
അടയ്ക്കാചാടി...
മാസത്തിലൊരിക്കല്‍
മുടങ്ങാതെ
മുച്ചക്ര വാഹനത്തില്‍ നിന്ന്
മുഴങ്ങുന്ന
പൊട്ടന്‍ചുക്കാതി പരസ്യം..
ജാലക പാളികക്കപ്പുറം
മച്ചിലെ 
മായ്ച്ചിട്ടും മായാത്ത
വെറ്റില കറകള്‍...
മനസ്സില്‍ മുഴങ്ങുന്ന
""!!കുഞ്ഞോ!!""   വിളികള്‍...
മരണമില്ല അച്ചമ്മേ
മരണമില്ല..
ഒടുവിലീ......
മസ്തിഷ്ക്കം മരിക്കുവോളം ..

Sunday, August 29, 2010

കട്ടുറുബിനോട് പറയാനുള്ളത് (പ്രണയം തുറന്നു പറഞ്ഞവള്‍ക്കുള്ള മറുപടി )












അഗാധമാം
പ്രണയത്തിന്‍
പ്രളയത്തില്‍
മുങ്ങിയും
പൊങ്ങിയും
മുന്നോട്ട് നീങ്ങുന്ന
കട്ടുറുബേ....
അനുവാധത്തിന്റെ
പച്ച സിഗ്നല്‍ കാണിച്ച്
രക്ഷയുടെ
തുരുത്തിലേക്ക്
ആനയിക്കുന്ന
പച്ച പരവനാതിയാവാന്‍
എനിക്കാവില്ല...!
പകരം
മുകളിലിരുന്നു
എല്ലാം വീക്ഷിച്ചു
കരകയറാനായി
കച്ചിതുരുമ്പ്
കൊത്തിയെടുത്ത്
ആറ്റിലേക്ക് ഇടുന്ന
കൊച്ചരി   പ്രാവാകാം
ഞാന്‍........

Wednesday, August 25, 2010

AIR CRASH












പതിയിരിക്കും 
അപകടമറിയാതെ
പറന്നിറങ്ങാന്‍ ശ്രെമിച്ച
എനിക്കെന്തിനു
പച്ച സിഗ്നല്‍ തന്നു
പറ്റിച്ചു..?
അതുകൊണ്ടല്ലേ
മുന്നോട്ട് കുതിച്ച ഞാന്‍
റെന്‍വെയും  കടന്നു
താഴോട്ട് പതിച്ചത്!.
ആദ്യമേ ചുമപ്പ് ആയിരുനേല്‍
ഈ പുലരിയിങ്ങനെ
ചോരയാല്‍
ചുവക്കുമായിരുന്നോ....?

നീയെന്ന ഓര്‍മ്മ എന്നെ മഥിക്കുമ്പോള്‍












മറന്നു തുടങ്ങിയതായിരുന്നു 
പക്ഷെ..,
ഇന്നലെ പ്രതീക്ഷിക്കാതെ
പെയ്ത പേമാരിയില്‍
നനഞ്ഞു കുതിര്‍ന്നു എല്ലാം.
തടയണ മെന്നുടായിരുന്നു
പക്ഷെ..,
നിലാവ് മാഞ്ഞതും, ഇരുള്‍ നിറഞ്ഞതും
മിന്നല്‍ തെളിഞ്ഞതും, തുള്ളികള്‍ വീണതും
പെട്ടെന്നായിരുന്നു എല്ലാം.
ഓടി ഒളിക്കനമെന്നുണ്ടായിരുന്നു
പക്ഷെ..,
കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല
കാലുകള്‍ ചലിപ്പിക്കാനും
തളര്‍ന്നു പോയിരുന്നു എല്ലാം.
വീണ്ടും ഓര്‍ക്കരുത് എന്നുണ്ടായിരുന്നു
പക്ഷെ..,
മുറിപ്പെടുത്തും ഓര്‍മ്മകള്‍ ആയി
പെയ്തിറങ്ങുക ആയിരുന്നു
തുള്ളികള്‍ എല്ലാം.
വീണ്ടും മറന്നു തുടങ്ങാം
പക്ഷെ..,
ഏതോ വെയിലിനിളം ചൂ ടെറ്റ്
കരിഞ്ഞു ഉണങ്ങട്ടെ
ഈ വ്രണങ്ങള്‍ എല്ലാം.

Sunday, August 22, 2010

ആത്‌മഹാത്യാകുറിപ്പ്






പുഴ സ്വച്ഛമായി ഒഴുകിയ കാലത്ത് 
കൈകളില്‍ തൂങ്ങിയാടി
ഒട്ടി ചേര്‍ന്ന് 
കൊക്കുരുമി നടന്ന
ഒരു നിമിഷത്തില്‍
എന്നോട് പറഞ്ഞു,
'''ഈ നിമിഷം അങ്ങു പോയാലോ നമുക്ക്'''?
     വായ്‌പൊത്തി
     വലിച്ചുചേര്‍ത്ത്
     കാതില്‍ അരുതേ എന്നോതി ഞാന്‍.
പുഴ ഗതിമാറിയൊഴുകിയ കാലത്ത്
കോളുകള്‍ അറ്റെണ്ട്‌ ചെയ്യാതെ 
ഒഴിഞ്ഞു മാറി അകന്ന്‌ തുടങ്ങിയ
ഒരു നിമിഷത്തില്‍
ഞാന്‍ പറഞ്ഞു
'''ഈ നിമിഷം അങ്ങുപോയാലോ നമുക്ക്'''?
     ചുണ്ടുകളില്‍ ഉരസി 
     നെറ്റിയിലുമ്മ  വച്ചു
     കാതുകളില്‍ എനിക്കു മാത്രമൊരു
     വഴി പറഞ്ഞു തന്നു 
     വടക്കോട്ടു പാറിപോയ്‌ തെന്നല്‍........